പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒരു പൂരത്തിനുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാജേഷ് പറഞ്ഞു.
ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്
ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്